Skip to main content

ത്വുമഅ്‌നീന

നമസ്‌കാരം അല്ലാഹുവിന് അവന്റെ ദാസന്‍ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണ്. തനിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ചെയ്തു തരുന്ന പരമകാരുണികനോടുള്ള നന്ദിപ്രകടനം കൂടിയാണത്. അല്ലാഹുവാകട്ടെ പരമ പരിശുദ്ധനും ഏറെ മഹത്വമുള്ളവനുമാണ്. അതിനാല്‍ അവന് അര്‍പ്പിക്കുന്ന ഏതു തരം ആരാധനകളും ഏറെ ആത്മാര്‍ഥതയും ഭംഗിയും ശ്രദ്ധയുമുള്ളതാകണം. അതിനാലാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം നമസ്‌കരാത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ വിശദീകരിക്കുമ്പോള്‍ ത്വുമഅ്‌നീന എന്ന ഒരു നിബന്ധന പരിഗണിക്കുന്നത്. നമസ്‌കാരത്തിന്റെ ആദ്യാവസാനമുള്ള എല്ലാ കര്‍മങ്ങളും ഏറെ സൂക്ഷ്മതയോടെയും ആവശ്യമായ സാവകാശത്തോടെയുമാകണം. കടപടവിശ്വാസികളുടെ നേരം വൈകിയുള്ള നമസ്‌കാരത്തെ വര്‍ണിക്കവെ മുഹമ്മദ് നബി(സ) പറഞ്ഞത്, ധൃതിയില്‍ അവര്‍ ചെയ്യുന്ന സുജൂദ് കോഴി ധാന്യംകൊത്തുന്നത് പോലെയാണ് എന്നാണ്. 
ചുരുക്കത്തില്‍ നമസ്‌കാരത്തിലെ ഓരോ ഭാഗവും ആവശ്യമായ സമയമെടുത്ത് സാവകാശത്തില്‍ നിര്‍വഹിക്കണം. പ്രത്യേകിച്ചും സുജൂദ്, റുകൂഅ് എന്നിവ ഏറെ ശ്രദ്ധിക്കണം.
 

Feedback
  • Sunday Nov 2, 2025
  • Jumada al-Ula 11 1447