Skip to main content

അല്ലാഹുവിനേക്കാള്‍ മനുഷ്യരെ ഭയപ്പെടുന്നു

അല്ലാഹുവിലുള്ള പ്രതിഫലത്തില്‍ പ്രതീക്ഷയോ അവന്റെയടുക്കലുള്ള ശിക്ഷയെക്കുറിച്ച് ഭയപ്പാടോ ഇല്ലാത്ത കപടവിശ്വാസികള്‍ തങ്ങളുടെ നിലപാടുകളുമായി മുന്നോട് പോകുമ്പോള്‍ മനുഷ്യരില്‍ നിന്നുള്ള വല്ല ഭീഷണിയും അപകടങ്ങളും ഉണ്ടാകുമോ എന്ന ഭയം അവരെ ഭരിച്ചിരുന്നു. 

അല്ലാഹു പറയുന്നു: 'അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചുവെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ കൂടെതന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണമായി അിറയുന്നവനാകുന്നു അല്ലാഹു'(4:108).
 

Feedback
  • Friday Dec 19, 2025
  • Jumada ath-Thaniya 28 1447