Skip to main content

പുകവലി

ആദിമ ഇന്‍ഡോ അമേരിക്കന്‍ വംശജരാണ് പുകയില ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. തലമുറകളിലൂടെ കൈമാറ്റപ്പെട്ട ഈ ദുശ്ശീലത്തിന് ഇന്ന് കൂടുതല്‍ പേര്‍ അടിമപ്പെട്ടതായി കാണാന്‍ കഴിയും.

ശരീരത്തിന് ഹാനികരമാവുന്നതും അയല്‍വാസിയെ ഉപദ്രവിക്കുന്നതും ധനം നശിപ്പിക്കുന്നതുമായ എല്ലാറ്റിനെയും ഇസ്‌ലാമിക ശരീഅത്തില്‍ നിഷിദ്ധമാക്കിയിരിക്കുന്നു. ആ നിലക്ക് പുകവലിയുടെ ഇസ്‌ലാമികവിധി വെറുക്കപ്പെട്ടതായി (മക്‌റൂഹ്) കണ്ട് വര്‍ജിക്കുന്നതാണ് അഭിലഷണീയം എന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയും.

വിശ്വാസി സദാ മറ്റുള്ളവര്‍ക്ക് നന്മയുടെ സുഗന്ധം പരത്തുന്ന സാന്നിധ്യമായി നിറഞ്ഞു നില്‍ക്കേണ്ടതാണ്. ദ്രോഹം ഏല്‍ക്കാനോ ഏല്പിക്കുവാനോ പാടുള്ളതല്ലയെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. സമ്പത്തിന്റെ ദുര്‍വിനിയോഗവും മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തിവെക്കുന്നതുമായ നിഷിദ്ധങ്ങളുടെ പട്ടികയില്‍തന്നെ പണ്ഡിതന്മാര്‍ പുകവലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം വിരോധിക്കുന്നതിന്റെ ആദ്യഘട്ടം അവതീര്‍ണമായ സൂക്തത്തില്‍ (2:219) അവയിലെ പാപത്തിന്റെ അംശമാണ് ഉപകാരത്തിന്റെ അംശത്തേക്കാള്‍ വലുതെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. പുകവലിയിലും അതിന്റെ പ്രയോജനത്തേക്കാള്‍ ഉപദ്രവമാണ് കൂടുതലുള്ളത്. ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് പുകവലി നിഷിദ്ധമാണെന്ന് ധാരാളം ഫത്‌വാകള്‍ നല്കപ്പെട്ടിട്ടുണ്ട്. 


 

Feedback
  • Sunday May 19, 2024
  • Dhu al-Qada 11 1445