Skip to main content

ബഹ്‌രി അടിമകളിലെ സുല്‍ത്താന്മാര്‍

മലിക് നാസിര്‍ മുഹമ്മദിന്റെ നിര്യാണാനന്തരം 41 വര്‍ഷം കൂടി ബഹ്‌രി മംലൂക് ആധിപത്യം ഈജിപ്തില്‍ നിലനിന്നു. എന്നാല്‍ സുല്‍ത്താന്മാരുടെ അധികാരാരോഹണവും അവരോഹണവും കൊണ്ട് നിറഞ്ഞതായിരുന്നു ഈ നാലുദശകം. പതിമൂന്നു പേരാണ് ഈ കാലയളവില്‍ കിരീടം ചൂടിയത്. ഇതില്‍ 14 വര്‍ഷവും അശ്‌റഫ് ശഅ്ബാന്‍ എന്ന സുല്‍ത്താനാണ് ഭരിച്ചത് (ക്രി. 1363-1376).

മലിക് സ്വാലിഹ് ഇസ്മാഈല്‍ മൂന്നുവര്‍ഷം (ക്രി. 1342-1345), നാസിര്‍ ഹസന്‍ മുഹമ്മദ് രണ്ടു തവണയായി 11 വര്‍ഷം (ക്രി. 1347-1351, 1354-1361), സ്വാലിഹ് സ്വലാഹുദ്ദീന്‍ മുഹമ്മദ് 3 വര്‍ഷം (ക്രി. 1351-1354), മന്‍സൂര്‍ മുഹമ്മദ് 2 വര്‍ഷം (ക്രി. 1361-1363), മന്‍സൂര്‍ അലി ബിന്‍ ശഅ്ബാന്‍ 5 വര്‍ഷം (ക്രി. 1376-1381), മറ്റ് ആറ് പേര്‍ ഓരോ വര്‍ഷവും എന്നിങ്ങനെയാണ് ഭരണകാലം.

അവസാനത്തെ ബഹ്‌രി സുല്‍ത്താന്‍ സ്വാലിഹ് ബിന്‍ ശഅ്ബാനെ മറിച്ചിട്ടാണ് ക്രി.വ. 1382ല്‍ (ഹി. 784) സാഹിര്‍ ബര്‍ഖൂസ് ബുര്‍ജി മംലൂക് ആധിപത്യത്തിന് അടിത്തറ പണിതത്.


 

Feedback